കളക്ടർ മാമൻ കില്ലാഡി തന്നെ, ആദ്യശമ്പളം സ്നേഹജാലകത്തിന് നൽകി മാതൃകയായി കൃഷ്ണ തേജ.

കുറച്ച് ദിവസങ്ങൾ കൊണ്ട് ആലപ്പുഴയുടെ മാത്രമല്ല കേരളത്തിലെ മുഴുവനാളുകളുടെയും മനസ് കീഴടക്കിയ പ്രിയപ്പെട്ട കളക്ടർ ആണ് വി ആർ കൃഷ്ണ തേജ.മഴകെടുതി കാരണം എങ്ങും വെള്ളപൊക്കവും മറ്റ് നഷ്ടങ്ങളും വന്ന സമയത്ത് ആണ് ഇദ്ദേഹം ജനങ്ങളുടെ മനസിൽ ഇടംപിടിച്ചത്.ജില്ലയിലെ കളക്ടർ ആയി നിയമനത്തിൽ വി ആർ കൃഷ്ണ തേജ സ്ഥാനം ഏറ്റതിന് ശേഷമുള്ള ആദ്യ ഉത്തരവ് ആണ് ജനങ്ങൾ ഏറെ ഏറ്റെടുത്തത്. കുട്ടികൾക്ക് അവധി പ്രഖ്യാപിച്ച കളക്ടർ മാമൻ ഏറെ ശ്രദ്ധ നേടി. ഇപ്പോഴിതാ വൈറൽ ആകുന്നത് കളക്ടരുടെ മറ്റൊരു പ്രവർത്തിയാണ്.ഇദ്ദേഹം ജില്ലാ കളക്ടര്‍ ആയി ചുമതല ഏറ്റെടുത്ത ശേഷം ലഭിച്ച ആദ്യ ശമ്പളമാണ് പാലിയേറ്റീവ് സംഘടനയായ സ്‌നേഹജാലകത്തിന് നല്‍കിയത്.

മകന്റെ പിറന്നാള്‍ ദിനത്തിൽ തുക കളക്ടറും ഭാര്യ രാഗ ദീപയും മകന്‍ റിഷിത് നന്ദയും ഒരുമിച്ചെത്തി നൽകിയത്. കളക്ടറുടെ മകന്റെ കയ്യില്‍ നിന്നാണ് സ്‌നേഹജാലകം പ്രസിഡന്റ് എന്‍.പി.സ്‌നേഹജന്‍ ചെക്ക് ഏറ്റുവാങ്ങി.ഏതായാലും ഇതോടെ ഇദ്ദേഹത്തിന്റെ ഈ പ്രവർത്തിയെ വാഴ്ത്തുകയാണ് ജനങ്ങൾ.ഈ ഫോട്ടോസ് പങ്കുവെച്ച് ഇദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ,ആലപ്പുഴ ജില്ലയിൽ ആതുര സേവന രംഗത്ത് സ്തുത്യർഹമായ സേവനം കാഴ്ചവെയ്ക്കുന്ന കൂട്ടായ്മയാണ് സ്നേഹജാലകം. കിടപ്പ് രോഗികൾ ഉൾപ്പടെ ദിവസവും 150 ഓളം പേർക്കാണ് ഇവർ സൗജന്യമായി ഭക്ഷണം എത്തിച്ച് നൽകുന്നത്.

കയ്യിൽ പണമില്ലെങ്കിലും ആർക്കും ഇവരുടെ നേതൃത്വത്തിലുള്ള പാതിരപ്പള്ളിയിലെ ജനകീയ ഭക്ഷണശാലയിലെത്തിയും വിശപ്പടക്കാം. വളരെ വർഷങ്ങളായി എനിക്ക് ഇവരുടെ പ്രവർത്തനങ്ങൾ നേരിട്ട് അറിയാവുന്നതാണ്. ജില്ലാ കളക്ടറായി ചുമതലയേറ്റ ശേഷമുള്ള എൻറെ ആദ്യ മാസത്തെ ശമ്പളം ഇവരുടെ മഹത്തായ പ്രവർത്തനങ്ങൾക്കൊരു ചെറിയ സഹായമെന്ന രീതിയിൽ ഇന്ന് കൈമാറി. സ്നേഹജാലകം പ്രസിഡന്റ് ശ്രീ.എൻ.പി. സ്നേഹജൻ, സെക്രട്ടറി ശ്രീ. ആർ. പ്രവീൺ, ട്രഷറർ ശ്രീ. വി.കെ. സാനു, പ്രവർത്തകരായ ശ്രീ. ജോയ് സെബാസ്റ്റ്യൻ, ശ്രീ. ജയൻ തോമസ് എന്നിവർ ചേർന്നാണ് ചെക്ക് ഏറ്റുവാങ്ങിയത്. ഇത്തരത്തിൽ മികച്ച പ്രവർത്തനം കാഴ്ചവെയ്ക്കുന്ന എല്ലാവർക്കും എൻറെ ആശംസകൾ.

Scroll to Top