ഒരാൾ തെറ്റ് ചെയ്താൽ എല്ലാവരെയും ശിക്ഷിക്കണോ, ചോദ്യം ഉന്നയിച്ച് ഇന്ദ്രൻസ്.

അമ്പത്തിരണ്ടാമത് സംസ്ഥാന പുരസ്‌കാരം പ്രഖ്യാപിച്ച വേളയിൽ ഫലപ്രഖ്യാപനത്തോട് പലർക്കും തൃപ്തി ഇല്ലാതെ ഉണ്ട്. ഹോമിലെ അഭിനയത്തിന് മഞ്ജു പിള്ളയ്ക്കും ഇന്ദ്രൻസിനും അവാർഡ് ലഭിക്കാത്തത് ആണ് പലരും ചൂണ്ടി കാട്ടിയത്.ഹോം’ എന്ന ചിത്രത്തിൽ മഞ്ജു പിള്ള അവതരിപ്പിച്ച കുട്ടിയമ്മ എന്ന കഥാപാത്രം പ്രേക്ഷകരുടെ കയ്യടി നേടിയിരുന്നു. എന്നാൽ ഈ പ്രകടനം ജൂറി പരിഗണിച്ചില്ല.ഈ അവസരത്തിൽ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് ഇന്ദ്രൻസിന്റെ വാക്കുകൾ ആണ്.മനോരമ ന്യൂസിനോട് പറഞ്ഞ വാക്കുകൾ ആണ് വൈറൽ ആകുന്നത്.

ഇന്ദ്രൻസിന്റെ വാക്കുകളിലേക്ക്,ഒരു കുടുംബത്തില്‍ ആരെങ്കിലും തെറ്റ് ചെയ്താല്‍ എല്ലാവരെയും ശിക്ഷിക്കേണ്ട കാര്യമില്ലല്ലോ. കു റ്റവാളി നിരപരാധിയെന്ന് തെളിഞ്ഞാല്‍ പിന്നെ എല്ലാവരെയും വിളിച്ച് സിനിമ കാണുമോയെന്നും അദ്ദേഹം ചോദിച്ചു. കലാകാരന്മാരെ കൈവെള്ളയില്‍ കൊണ്ടുനടക്കുന്നുവെന്ന നമ്മുടെ ഒരു സര്‍ക്കാര്‍ ഉള്ളപ്പോഴാണിങ്ങനെ സംഭവിക്കുന്നത്. ഇതേപ്പറ്റി മഞ്ജു പിള്ള പറഞ്ഞത് ഇങ്ങനെ,സമൂഹമാധ്യമങ്ങളിൽ സജീവമല്ലാത്ത ആളാണ് ഞാൻ. പലരും ഫോണിൽ വാർത്തകൾ അയച്ചുതന്നിരുന്നു.

അവാർഡ് കിട്ടാൻ യോഗമില്ലെന്നു തോന്നുന്നു. ഹോം സിനിമയെ സംബന്ധിച്ച് എന്തു വിവാദമാണ് ഇപ്പോൾ നടക്കുന്നതെന്ന് എനിക്ക് ഇപ്പോഴും കൃത്യമായി അറിയില്ല. പക്ഷേ എന്തെങ്കിലും കാരണം കൊണ്ട് ഒരു ചിത്രവും മാറ്റിനിർത്തപ്പെടരുത്.ഒരു കുഞ്ഞിനെപ്പോലെ താലോലിച്ച് ഏഴു വർഷം കൊണ്ടാണ് ഹോം എന്ന സിനിമ സംവിധായകൻ റോജിൻ തോമസ് രൂപപ്പെടുത്തിയെടുത്തത്. മാത്രമല്ല ഈ ചിത്രത്തിനു പുറകില്‍ ഒരുപാട് പേരുടെ അധ്വാനം ഉണ്ട്. ലോക്ഡൗൺ സമയത്തായിരുന്നു ചിത്രത്തിന്റെ ഷൂട്ട്.

എന്തെങ്കിലും ഒരു കാരണം കൊണ്ട് ബാക്കിയുള്ളവരുടെ കഠിനാധ്വാനം കണ്ടില്ലെന്ന് നടിക്കരുത്. ഒരു പ്രശ്നത്തിന്റെ പേരിൽ സിനിമയെ മാറ്റിനിർത്താൻ പറ്റില്ലല്ലോ. അങ്ങനെയെങ്കിൽ ഒരു സിനിമയും ചെയ്യാൻ പറ്റില്ല.വ്യക്തിപരമായി അവാർഡൊന്നും ഞാൻ പ്രതീക്ഷിച്ചിരുന്നില്ല.യോഗമില്ലാത്തതിനാലാവാം സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിനു തന്നെ പരിഗണിക്കാതെ പോയത്.എന്നാൽ ഇന്ദ്രൻസേട്ടനെയും നല്ലൊരു സിനിമയെയും ഇവർ കാണാതെപോയി എന്നതാണ് എന്റെ സങ്കടം.

Scroll to Top