തലൈവർ വാക്ക് പറഞ്ഞതുപോലെ ഞാൻ ചോദിച്ച ജയിലറിലെ കൂളിങ് ഗ്ലാസ് പിറന്നാള്‍ ദിനത്തില്‍ എന്റെ കയ്യിലെത്തി; ജാഫര്‍

രജനികാന്ത് പ്രധാന വേഷത്തിലെത്തിയ ജയിലർ മികച്ച സ്വീകാര്യത നേടി മുന്നോട്ട് പോകുകയാണ്. അതിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകർക്ക് അത്ര പ്രിയപ്പെട്ടതാണ്.ടൈഗര്‍ മുത്തുവേൽ പാണ്ഡ്യനായി രജനീകാന്ത്, അധോലോക രാജാവ് മാത്യുവായി മോഹൻലാൽ, ഗ്യാങ്സ്റ്റർ നരസിംഹയായി ശിവരാജ് കുമാർ. ഇവർക്കെല്ലാം എതിരെ ഒരേയൊരുത്തന്‍ – വർമൻ.നെൽസണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്ത ചിത്രം ജയിലറിന് വൻ തോതിലുള്ള പോസിറ്റീവ് പ്രതികരണങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

ഇപ്പോഴിതാ ‘ജയിലർ’ താരം ജാഫര്‍ സാദ്ദിഖിന്റെ വാക്കുകളാണ് വൈറലാകുന്നത്.ജയിലറിൽ പ്രധാന റോളിൽ തിളങ്ങിയ താരമാണ് ജാഫർ.ജയിലറില്‍ ശിവരാജ് കുമാര്‍ അവതരിപ്പിക്കുന്ന നരസിംഹ എന്ന കഥാപാത്രത്തിന്‍റെ സഹായിയുടെ വേഷത്തിലാണ് എത്തിയത്.‘വിക്രം’ എന്ന സിനിമയിൽ എതിരാളിയുടെ കാലില്‍ പ്ലെയറിട്ട് ഞരമ്പ് മുറിച്ചു കൊല്ലുന്ന ക്രൂരനായ കുഞ്ഞന്‍ വില്ലന്റെ വേഷം അവതരിപ്പിച്ച നടനാണ് ജാഫർ സാദ്ദിഖ്.പിറന്നാള്‍ ദിനത്തില്‍ ‘ജയിലർ’ താരം ജാഫര്‍ സാദ്ദിഖിന് കൂളിങ് ഗ്ലാസ് സമ്മാനമായി കൊടുത്തയച്ച് സൂപ്പർ താരം രജനികാന്ത്.

‘‘ജയിലറിന്റെ രാജസ്ഥാന്‍ ലൊക്കേഷനില്‍ വച്ച് ഒരു ആക്ഷന്‍ സീനില്‍ രജനികാന്ത് ധരിച്ചിരുന്ന ഗ്ലാസ് കണ്ടപ്പോള്‍ ചോദിച്ചാലോ എന്ന് തോന്നി. ധൈര്യം സംഭരിച്ച് അവസാനം അദ്ദേഹത്തോട് തന്നെ ചോദിച്ചു. ‘‘ആ വച്ചിരിക്കുന്ന കണ്ണാടി എനിക്ക് തരുമോ?’’ നൂറ് കിലോ മീറ്റര്‍ നീളമുള്ള റോഡില്‍ വെയിലത്ത് കസേരയിലിരുന്ന് ബുക്ക് വായിക്കുമ്പോഴാണ് രജനികാന്ത് സാറിനോട് കണ്ണാടി തരാമോ എന്ന് ഞാൻ ചോദിക്കുന്നത്.തലൈവരുടെ മറുപടി ഇങ്ങനെയായിരുന്നു.

‘‘ഞാന്‍ പ്രൊഡക്‌ഷനില്‍ ചോദിച്ചിട്ട് പറഞ്ഞാല്‍ മതിയോ, കാരണം ഇത് എന്‍റേതല്ല, ഞാന്‍ ഇത് വാടകയ്ക്ക് എടുത്തതാണ്’’. രാജസ്ഥാനിലെ ഷൂട്ടിങ് അവസാനിച്ച് പോകും മുന്‍പ് എല്ലാവരും കൂടി നിൽക്കുമ്പോള്‍ രജനികാന്ത് എന്‍റെ പേര് ചൊല്ലി നീട്ടിയൊരു വിളിച്ചു. ‘ജാഫർ’… തിരിഞ്ഞുനോക്കിയപ്പോള്‍, ‘‘കണ്ണാടിയുടെ കാര്യം പ്രൊഡക്‌ഷനിൽ പറഞ്ഞിട്ടുണ്ട് , നിന്‍റെ അടുത്ത് അത് എത്തുമെന്ന്’’ അദ്ദേഹം പറഞ്ഞു. തലൈവർ വാക്ക് പറഞ്ഞതുപോലെ തന്നെ എന്റെ പിറന്നാള്‍ ദിനത്തില്‍ ഒരു സമ്മാനം പോലെ ആ കൂളിങ് എനിക്ക് അദ്ദേഹം എനിക്ക് കൊടുത്തയച്ചു’’. ജാഫര്‍ പറയുന്നു.

Scroll to Top