‘കനകം കാമിനി കലഹ’ത്തെ പ്രശംസിച്ച് സംവിധായകന്‍ രഞ്ജിത്ത് ; വീഡിയോ

കോവിഡ് കാലത്ത് ഡാർക്ക്-ത്രില്ലർ സിനിമകൾ ഒടിടി പ്ലാറ്റ് ഫോമിലൂടെ കണ്ട് മടുത്ത പ്രേക്ഷകർക്ക് മുമ്പിലേയ്ക്കാണ് പൊട്ടിചിരിയുടെ മാലപടക്കം തീർത്ത് നിവിൻ പോളി ചിത്രം കനകം കാമിനി കലഹം’ എത്തിയത്. ഡിസ്‌നിപ്ലസ് ഹോട്ട്സ്റ്റാറിലൂടെ നേരിട്ട് പ്രേക്ഷകരിലേക്കെത്തുന്ന ആദ്യ മലയാള സിനിമകൂടിയാണിത്.

സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റായ പവിത്രനെയും സീരിയൽ നടിയായിരുന്ന അയാളുടെ ഭാര്യ ഹരിപ്രിയയെയും ചുറ്റിപ്പറ്റിയാണ് ചിത്രം കഥ പറയുന്നത്. മൂന്നാറിലെ ഹില്‍ടോപ് എന്ന ഹോട്ടലില്‍ ഇവർ റൂമെടുക്കുന്നതും ഏറെ നിഗൂഢതകള്‍ നിറഞ്ഞ ആ ഹോട്ടലില്‍ വച്ചുണ്ടാകുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ കാതല്‍. റിസോർട്ടിൽ എത്തുന്ന ഇരു ദമ്പതികളുടെ ജീവിതത്തിലൂടെ സംഭവിക്കുന്ന രസകരമായ സംഭവവികാസങ്ങളിലൂടെയാണ് പിന്നീട് കഥയുടെ സഞ്ചാരം. പുതുമ നിറഞ്ഞ തമാശ കാഴ്ച്ചകളിലൂടെ സഞ്ചരിക്കുന്ന ചിത്രം ആദ്യാവസാനം വരെ പ്രേക്ഷകനൊപ്പമാണ് സഞ്ചരിക്കുന്നത്. ഒരു നാടകം പോലെ ആരംഭിക്കുന്ന ചിത്രം അവസാനിക്കുന്നതും അത്തരത്തിലാണ്. കഥാ സന്ദർഭങ്ങൾക്കനുസരിച്ച് ഇഴച്ചിലുകൾ ഇല്ലാതെ കഥാപാത്രങ്ങളെ മികവുറ്റതോടെ അവതരിപ്പിക്കാൻ സംവിധായകന് സാധിച്ചിട്ടുണ്ട്.

ഇപ്പോളിതാ ചിത്രത്തെ പ്രശംസിച്ച് രംഗത്ത് എത്തിരിക്കുകയാണ് സംവിധായകന്‍ രഞ്ജിത്ത് , നമ്മൾക്കൊപ്പം സഞ്ചരിക്കുന്ന സിനിമയാണ് കനകം കാമിനി കലഹമെന്നാണ് രഞ്ജിത്ത് പറയുന്നത്. ചിത്രത്തിലെ താരങ്ങൾ എല്ലാം ഏറ്റവും മികച്ച രീതിയിലാണ് അഭിനയിച്ചിരിക്കുന്നതും ഈ കാര്യം ചിത്രത്തിലെ പ്രധാന വേഷം കൈകാര്യം ചെയ്ത ജോയ് മാത്യുവിനോട് പറഞ്ഞുവെന്നും രഞ്ജിത്ത് പറയുന്നു.

തുടക്കം മുതൽ ഒടുക്കം വരെ പ്രേക്ഷകരെ ആനന്ദിപ്പിക്കുന്ന ഒരു മുഴുനീള ഹാസ്യ ചിത്രമാണ് ‘കനകം കാമിനി കലഹ’മെന്നാണ് പ്രേക്ഷകർ പറയുന്നത്. തിയറ്ററുകളിൽ എന്നും ആഘോഷിക്കപ്പെട്ടിട്ടുള്ള നിവിൻ പോളി ചിത്രങ്ങളുടെ ശ്രേണിയിലേക്ക് ചേർത്തു വയ്ക്കാനാകുന്ന മറ്റൊരു സിനിമയായി ചിത്രം മാറിയെന്നാണ് പ്രേക്ഷകർ അവകാശപ്പെടുന്നത്. വിനോദസഞ്ചാര കേന്ദ്രത്തിലെ ഒരു റിസോർട്ടിൽ എത്തുന്ന ദമ്പതികളും അവിടെ അവർക്ക് സംഭവിക്കുന്ന രസകരമായ സംഭവവികാസങ്ങളുമാണ് കഥയുടെ ഇതിവൃത്തം. വിനോദ് ഇല്ലമ്പള്ളിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. യാക്‌സെൻ ഗാരി പെരേരയും നേഹ നായരും ചേർന്നാണ് ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത്. മനോജ് കണ്ണോത്ത് എഡിറ്റ് ചെയ്തിരിക്കുന്ന ചിത്രത്തിന്റെ കലാസംവിധാനം അനീഷ് നാടോടി. ഷാബു പുല്ലാപ്പള്ളി മേക്കപ്പും കൾട്ട് റെവല്യൂഷൻ വസ്ത്രാലങ്കാരവും നിർവഹിച്ചിരിക്കുന്നു.

Scroll to Top