ജെറിന് ക്ഷേത്രത്തിനുള്ളിൽ കയറാൻ പറ്റിയില്ല, പുറത്ത് നിന്നും പ്രാർത്ഥിച്ചു, ഗുരുവായൂർ സന്ദർശനത്തെക്കുറിച്ച് മഞ്ജരി.

അച്ചുവിന്റെ അമ്മ’ എന്ന ചിത്രത്തിലൂടെ പിന്നണിഗാനരംഗത്ത് ഹിരിശ്രീ കുറിച്ചതാണ് മഞ്ജരി. നിരവധി സിനിമകളിലും ആല്‍ബങ്ങളിലും പാടിയിട്ടുള്ള മഞ്ജരി 2005ല്‍ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച ഗായികയ്ക്കുള്ള പുരസ്‌കാരം നേടിയിട്ടുണ്ട്. ഈ കഴിഞ്ഞ ജൂൺ 24-നാണ് വിവാഹിതയായത്. ചടങ്ങുകള്‍ക്ക് ശേഷം ഗോപിനാഥ് മുതുകാടിന്റെ മാജിക് അക്കാദമിയിലെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം വിരുന്ന് സത്ക്കാലം നടത്തും.

മസ്ക്കറ്റിലെ സ്കൂളിൽ ഒന്നാം ക്ലാസ് മുതൽ ഒരുമിച്ച് പഠിച്ചവരാണ് ജെറിനും മഞ്ജരിയും.ബംഗ്ലൂരുവിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ എച്ച് ആർ മാനേജറും പത്തനംതിട്ട സ്വദേശിയുമാണ് ജെറിൻ.മഞ്ജരി പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഗുരുവായൂർ അമ്പലത്തിൽ ദർശനം നടത്തുന്നതിന്റെ ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. ക്ഷേത്ര നടയിൽ ജെറിന്റെ കൈപിടിച്ച് നെഞ്ചോട് ചേർന്നുനിൽക്കുന്ന മഞ്ജരിയുടെ ചിത്രങ്ങൾക്ക് നിരവധി കമന്റുകളാണ് ആരാധകർ നൽകുന്നത്.

ഗുരുവായൂരപ്പന്റെ എല്ലാ അനുഗ്രഹങ്ങളും ഇരുവർക്കും ഉണ്ടാകട്ടെയെന്ന് ആരാധകരും ആശംസകളുമായി നിരവധി പേർ എത്തി.ഗുരുവായൂർ സന്ദർശനത്തിൽ ജെറിൻ അമ്പലത്തിന് അകത്തേക്ക് കയറാൻ സാധിച്ചില്ല എന്നാണ് താരം പറയുന്നത്. ഇൻസ്റ്റാഗ്രാമിൽ കൂടെ താരം പങ്കുവെച്ചത് ഇങ്ങനെ,ജെറിന്‍ ആദ്യമായാണ് ഗുരുവായൂരില്‍ വരുന്നത്, അദ്ദേഹത്തിന് ക്ഷേത്രത്തിന് അകത്ത് പ്രവേശിക്കാന്‍ സാധിച്ചില്ലെങ്കിലും പുറത്തു നിന്ന് പ്രാർത്ഥിച്ചു.

എനിക്കും ജെറിനും വേണ്ടി ഞാൻ ഉള്ളിൽ പ്രവേശിച്ച് പ്രാർത്ഥിച്ചു.ക്ഷേത്രവും ക്ഷേത്ര പരിസരവുമെല്ലാം അദ്ദേഹത്തെ കാണിക്കാൻ കഴിഞ്ഞതിൽ അതീവ സന്തോഷമുണ്ടെന്നായിരുന്നു.അകത്തേക്ക് പ്രവേശിക്കാൻ കഴിഞ്ഞില്ലെങ്കിലും ജെറിൻ പുറത്തുനിന്ന് തൊഴുതു. ഞാൻ അകത്തേക്ക് കയറി. ഞങ്ങൾ രണ്ട് പേർക്കും വേണ്ടി ഗുരുവായൂരപ്പനോട് പ്രാർത്ഥിച്ചു.

Scroll to Top