എന്റെ പ്രിയതമ ; മെസ്സിയുടെ ഓർമയ്ക്കായി കയ്യിൽ പച്ചകുത്തി മാളവിക ജയറാം !!

മലയാളി പ്രേക്ഷകരുടെ ഇഷ്‌ട താര ദമ്പതികളാണ് ജയറാമും പാർവ്വതിയും. ഇരുവരുടെയും മക്കളും ആരാധകർക്ക് പ്രിയപ്പെട്ടവരാണ്. കാളിദാസ് ജയറാം ബാലതാരമായി പ്രേക്ഷക ഹൃദയം കവർന്നു, തുടര്‍ന്ന് ‘പൂമരം’ എന്ന എബ്രിഡ് ഷൈൻ ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിച്ചു. ചക്കി എന്നു വിളിക്കുന്ന മകൾ മാളവികയുടെ സിനിമ പ്രവേശനത്തിന് കുറിച്ചും ചർച്ചകൾ സജീവമായിരുന്നു.എന്നാൽ മോഡലിങ്ങിലാണ് മാളവിക സജീവമായത്. താരപുത്രിയുടെ സിനിമാ അരങ്ങേറ്റത്തിനായി വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ജയറാമിനൊപ്പം മുന്‍പ് പരസ്യ ചിത്രങ്ങളിലും മാളവിക അഭിനയിച്ചിരുന്നു.

കാളിദാസിനൊപ്പം തന്നെ സമൂഹ മാധ്യമങ്ങളില്‍ സജീവമാണ് മാളവിക.തന്റെ പുതിയ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം നടി തന്റെ പേജിലൂടെ പങ്കുവെക്കാറുണ്ട്.കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് വളർത്തുനായ മെസ്സിയുടെ വിയോഗത്തിന്റെ വേദന പങ്കുവച്ചുകൊണ്ട് മാളവിക സമൂഹമാധ്യമത്തിൽ പോസ്റ്റ് പങ്കുവെച്ചിരുന്നു.മെസ്സി എന്ന പേരിൽ ജയറാമിന്റെ കുടുംബത്തിൽ ഓമനിച്ചു വളർത്തിയ നായ കഴിഞ്ഞ ദിവസമാണ് മരിച്ചത്.വീട്ടിലെ ഒരംഗത്തെപ്പോലെ വർഷങ്ങളായി ഒപ്പമുണ്ടായിരുന്ന വളർത്തുനായയുടെ വിയോഗത്തിൽ ജയറാമും പാർവതിയും കാളിദാസനും കുറിപ്പുകൾ പങ്കുവച്ചിരുന്നു

“ഈ പോസ്റ്റിടാനുള്ള ധൈര്യം സംഭരിക്കാൻ എനിക്ക് കുറച്ച് ദിവസം എടുത്തു. നിന്റെ ഉച്ചത്തിലുള്ള കുരയും വാലാട്ടലുമില്ലാതെ വീട്ടിലേക്ക് കയറി വരുന്നത് എനിക്ക് ഓർക്കാൻ കൂടി വയ്യ! നീ ഞങ്ങൾക്ക് വെറുമൊരു വളർത്തു നായ മാത്രം ആയിരുന്നില്ല. ഒരിക്കലും നികത്താനാകാത്ത ഒരു ശൂന്യതയാണ് നീ ഉണ്ടാക്കിയിരിക്കുന്നത്.എന്നെങ്കിലും ഒരിക്കൽ ഞങ്ങൾ മറ്റൊരു ലോകത്ത് മെസ്സയെ വീണ്ടും കാണും, അന്ന് നിന്നെ തനിച്ചാക്കില്ല.

അതുവരെ എന്റെ മധുര മാലാഖ ഉറങ്ങൂ.. അപ്പ, അമ്മ, കണ്ണൻ, ചെറിയ, ചക്കി..”, ഇതായിരുന്നു മാളവിക അന്ന് മെസ്സിയുടെ വേർപാടിൽ കുറിച്ചത്.വളർത്തുനായയെ എപ്പോഴും കൂടെ കൂട്ടാനായി നായയുടെ ചിത്രം കൂടി കയ്യിൽ പച്ചകുത്തിയിരിക്കുകയാണ് മാളവിക.എന്റെ പ്രിയതമ എന്നെഴുതി മെസ്സിയുടെ ജനനദിവസവും മാളവിക കയ്യിൽ കുറിച്ചിട്ടുണ്ട്. എന്നാൽ മരണദിവസത്തിനു പകരം ഇൻഫിനിറ്റിയുടെ ചിഹ്നമാണ് കയ്യിൽ പച്ചകുത്തിയത്.

Scroll to Top