ബിഗ് ബോസ് താരം മിഥുനെ എൻഐഎ ചോദ്യം ചെയ്യും, ആ പയ്യന് അത് താങ്ങാൻ പറ്റില്ല,ശിക്ഷ പറഞ്ഞ് മേജർ രവി

ബിഗ്ബോസ് വീട്ടിലെ വീക്കിലി ടാസ്കിൽ കഥ പറയുന്ന അനിയൻ മിഥുന്റെ വാക്കുകൾ ഒരുപാട് വിമർശനങ്ങൾക്ക് വഴി വെച്ചിരുന്നു.പാര കമാന്‍റോയായ കാമുകി തനിക്ക് ഉണ്ടായിരുന്നുവെന്നും അവരുമായി കറങ്ങാൻ പോയിരുന്നുവെന്നും അവള്‍ വെ ടിയേറ്റ് കൊ ല്ലപ്പെട്ടെന്നും ദേശീയ പതാക പുതപ്പിച്ച അവരെ താൻ കെട്ടിപ്പിടിച്ച് കരഞ്ഞെന്നൊക്കെ മിഥുൻ പറഞ്ഞിരുന്നു. ഇത് ചോദ്യങ്ങൾക്കും വിമർശനങ്ങളും വഴിവച്ചു. കഴിഞ്ഞ ദിവസം മോഹൻലാൽ വന്ന് അങ്ങനെ ഒരാൾ ഇല്ലെന്ന് പറഞ്ഞിരുന്നു. മോഹൻലാൽ എന്തൊക്കെ പറഞ്ഞിട്ടും തിരുത്തി പറയാതെ തന്റെ തീരുമാനത്തിൽ തന്നെ മിഥുൻ ഉറച്ചുനിന്നു.

എന്നാൽ ഇതേകുറിച്ച് അനിയൻ മിഥുനെ കുറിച്ച് പ്രതികരിക്കുകയാണ് മേജർ രവി.മേജർ രവിയുടെ വാക്കുകളിലേക്ക്,ബിഗ്‌ബോസിൽ നിന്ന് പുറത്തിറങ്ങാൻ അനിയൻ മിഥുൻ ബിഗ്‌ബോസിനോട് ഇന്ന് ഉച്ചയ്ക്ക് റിക്വസ്റ്റ് ചെയ്തു എന്നാണ് അവസാനം അറിഞ്ഞത്.മോഹൻലാൽ സാർ 4 ചോദ്യങ്ങൾ ചോദിച്ചു. അതിനും തന്റെ നിലപാടിൽ ഉറച്ച് നിന്നു. അദ്ദേഹത്തിന് ചോദ്യം ചെയ്യാൻ പരിമിതി ഉണ്ട്. അത് ചേമ്പറിന് അപ്പുറം ആണെങ്കിൽ മിഥുൻ താങ്ങില്ല.

അവന്‍ ഫേക്കാണ്. മാനസിക പ്രശ്‌നവുമുണ്ട്. പിന്നീട് ഞാന്‍ മറ്റൊരു കാര്യം അറിഞ്ഞത്. വുഷു അസോസിയേഷനിലെ ഡോക്ടര്‍ ആരിഫ് എനിക്ക് മെസേജ് അയിച്ചിരുന്നു. അദ്ദേഹം പറഞ്ഞത് ഇവന് വുഷുവുമായി യാതൊരു ബന്ധവുമില്ലെന്നാണ്. രണ്ട് കള്ളങ്ങളാണ്. ജനങ്ങളുടെ വിശ്വാസ്യതയാണ് തകര്‍ന്നത്. ഇതുപോലെ റീച്ചുള്ള വേദിയില്‍ കയറി ഇന്ത്യന്‍ ആര്‍മിയെക്കുറിച്ച് ചിന്തിക്കാന്‍ പോലും സാധിക്കാത്ത താര്യം ഭാവനയില്‍ കണ്ട് അത് മനസില്‍ കയറ്റി.

മനസില്‍ പറഞ്ഞ് പറഞ്ഞ് ആ ഇന്‍ഫാക്ച്വുവേഷന്‍ മൂഡിലാണ് നില്‍ക്കുന്നത്.ആർമി ഇയ്യാൾക്ക് നോട്ടീസ് അയക്കും. പിന്നീട് അത് കേന്ദ്രത്തിനും അയക്കും. ഇയാളെ എൻഐഎ ചോദ്യം ചെയ്യും. ചോദ്യം ചെയ്യൽ മിഥുൻ താങ്ങില്ല. അതിനിടക്ക് മാപ്പ്‌ പറഞ്ഞാൽ രക്ഷപെട്ടേക്കാം.എങ്കിലും ചോദ്യം ചെയ്യൽ നമ്മൾ ഉദ്ദേശിക്കുന്ന തരത്തിൽ ആകില്ല.

Scroll to Top