ലോകകപ്പ് ഫുട്ബോളിൽ ബ്രസീലിനെ തകര്‍ക്കുമെന്ന് ക്രൊയേഷ്യന്‍ സൂപ്പര്‍ താരം ലൂക്ക മോഡ്രിച്ച്.ആദ്യ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിന് തയ്യാറെടുക്കവെ ഫേവിറേറ്റുകളായ ബ്രസീലിനെ തകര്‍ത്ത് സെമി ഫൈനലില്‍ പ്രവേശിക്കുമെന്നും ലൂക്ക മോഡ്രിച്ച് പറഞ്ഞു.ബ്രസീല്‍ എല്ലാ ലോകകപ്പുകളിലും ഫേവിറേറ്റുകളാണ്. ഖത്തറിലെ അവരുടെ പ്രകടനം മാത്രം നോക്കിയാല്‍ തന്നെ ഫേവറേറ്റുകളാകാനുള്ള അവരുടെ യോഗ്യത മനസ്സിലാക്കാന്‍ പറ്റും. നിരവധി തവണ ഏറ്റുമുട്ടിയെങ്കിലും ഞങ്ങള്‍ വിജയിച്ചിരുന്നില്ല.
എന്നാല്‍ ഇത്തവണ ഞങ്ങള്‍ക്ക് വിജയിക്കാനാകും. ഫേവറേറ്റുകള്‍ തോല്‍ക്കാന്‍ പാടില്ല എന്നില്ലല്ലോ– മോഡ്രിച് പറഞ്ഞു. ലോകകപ്പിലെ ഇത് വരെ ഇരു ടീമുകളും രണ്ടുവട്ടം ഏറ്റുമുട്ടിയപ്പോള്‍ രണ്ട് തവണയും വിജയം ബ്രസീലിനൊപ്പമായിരുന്നു. ഇക്കുറി ക്രൊയേഷ്യ ചരിത്രം തിരുത്തുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്..കഴിഞ്ഞ ലോകകപ്പില്‍ ഫ്രാന്‍സിനോട് ഫൈനലില്‍ പരാജയപ്പെടേണ്ടി വന്ന ടീമിന് ഇത്തവണ ക്വാര്‍ട്ടര്‍ കടമ്പ കടുക്കുമെന്നുറപ്പാണ്.
2006 ലെ ലോകകപ്പിലാണ് ഇരുടീമുകളും ആദ്യമായി നേര്‍ക്കുനേര്‍ വന്നത്. അന്ന് മറുപടിയില്ലാത്ത ഒരു ഗോളിന് ബ്രസീല്‍ ജയിച്ചുകയറി. 2014 ലെ ലോകകപ്പിലായിരുന്നു രണ്ടാമത്തെ ഏറ്റുമുട്ടല്‍. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ക്രൊയേഷ്യയെ തകര്‍ക്കാന്‍ ബ്രസീലിന് അന്നും പറ്റി.