പ്രമുഖ കേറ്ററിങ്, റസ്റ്ററന്റ് ശൃംഖലയായ ‘നൗഷാദ് ദ് ബിഗ് ഷെഫി’ന്റെ ഉടമയാണ് നൗഷാദ്.കാഴ്ച, ച ട്ടമ്പിനാട്, ബെസ്റ്റ് ആക്ടർ, ലയൺ, പയ്യൻസ്, സ്പാനിഷ് മസാല തുടങ്ങിയ ചിത്രങ്ങളുടെ നിർമാതാവാണ് നൗഷാദ്. നൗഷാദ് ദ് ബിഗ് ഷെഫ് എന്ന റസ്റ്ററന്റ് ശൃംഖലയും പ്രശസ്തമാണ്. ടെലിവിഷൻ പാചക പരിപാടികളിൽ അവതാരകനായിട്ടുണ്ട്.സ്കൂളിലും കോളജിലും സഹപാഠിയായിരുന്ന സംവിധായകൻ ബ്ലെസിയുടെ ആദ്യ ചിത്രമായ കാഴ്ച നിർമിച്ചായിരുന്നു ചലച്ചിത്ര നിർമാതാവെന്ന നിലയിലുള്ള തുടക്കം.2021 ഓഗസ്റ്റിലാണ് നൗഷാദ് അ ന്തരിച്ചത്. 54 വയസ്സായിരുന്നു.
ഗബാധയെ തുടർന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇദ്ദേഹം മ രിക്കുന്നത് രണ്ടാഴ്ച മുമ്പാണ് അദ്ദേഹത്തിൻറെ ഭാര്യ വിട്ടുപിരിഞ്ഞത് ഒരു മകൾ മാത്രമാണ് ഇവർക്കുള്ളത്.ഇദ്ദേഹത്തിന്റെ വേർപാടിന് ശേഷം ഇദ്ദേഹത്തിന്റെ സംരംഭങ്ങൾ ആര് നടത്തി കൊണ്ട് പോകുമെന്നതിന് വലിയൊരു ചോദ്യചിഹ്നം ഉണ്ടായിരുന്നു. എന്നാൽ അവർക്കൊക്കെ ഉള്ള മറുപടിയാണ് ഇപ്പോൾ നൽകുന്നത്. മകൾ നഷ്‌വ പതിമൂന്നുകാരി അത് ഏറ്റെടുത്തിരിക്കുകയാണ്.ഇനി മുതല്‍ നൗഷാദ് കാറ്ററിങ്ങിന്റെ മുഖം നഷ്‌വയാണ്. അച്ഛന് പകരം മകൾ.നൗഷാദിന്റെ കുടുംബാംഗം നാസിം പി.എ ‘വനിത ഓൺലൈനോട്’ പറഞ്ഞത് ഇങ്ങനെ,
നൗഷാദിക്ക വളർത്തിക്കൊണ്ടു വന്ന വലിയൊരു സംരംഭമാണല്ലോ നൗഷാദ് കാറ്ററിങ്. നൗഷാദിക്കയുടെ ഡ്രീം. എന്നാൽ അദ്ദേഹത്തിന്റെ മര ണ ശേഷം ഈ ബിസിനസ്സ് നിർത്തി എന്നും നിലച്ചു എന്നുമൊക്കെയുള്ള റൂമർ പരന്നിരുന്നു. അതിൽ വിഷമിച്ചിരിക്കുന്ന സമയത്താണ് നൗഷാദിക്കയുടെ പ്രിയപ്പെട്ടവരായ ഞങ്ങളൊക്കെ ചേർന്ന് ആലോചിച്ച് മോളോട് സംസാരിച്ചത്. മോൾക്ക് സമ്മതമായിരുന്നു. അവൾക്ക് താൽപര്യമുള്ള മേഖലയും ഇതാണ്. ഇപ്പോൾ വീണ്ടും സജീവമായി തിരിച്ചു വരുകയാണ് നൗഷാദ് കാറ്ററിങ്. നൗഷാദിക്ക നിർത്തിപ്പോയിടത്തു നിന്ന് മോൾ തുടങ്ങുകയാണ്. മോൾക്ക് പാചകവുമായി ബന്ധപ്പെട്ട കോഴ്സുകൾ ഒക്കെ പഠിക്കണമെന്നാണ് ആഗ്രഹവും. കഴിഞ്ഞ ദിവസം നഷ്‌വയുടെ നേതൃത്വത്തിൽ തിരുവല്ലയിൽ ഒരു ഇഫ്താർ വിരുന്ന് ഒരുക്കിയിരുന്നു.