മലയാളിയായ തെന്നിന്ത്യൻ താരറാണിയാണ് നയൻതാര. മനസ്സിനക്കരെ എന്ന മലയാള സിനിമയിൽ തുടക്കം കുറിച്ച് തെന്നിന്ത്യയുടെ ലേഡി സൂപ്പർസ്റ്റാർ ആയി മാറുകയായിരുന്നു നയൻതാര. ഇപ്പോൾ താരം പ്രണയ നിമിഷങ്ങൾ ആഘോഷമാക്കുകയാണ്. മുൻപും പ്രണയങ്ങൾ ഉണ്ടായിരുന്നെങ്കിലും വിഘ്‌നേഷ് ശിവനൊപ്പമുള്ള ബന്ധം നയൻതാര ജീവിതത്തിലേക്ക് ചേർത്തുപിടിക്കുകയാണ്. കാരണം, ആദ്യമായാണ് ഒരു പ്രണയബന്ധം താരം പരസ്യമാക്കുന്നതും ആഘോഷമാക്കുന്നതും.തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിൽ വിവാഹ നിശ്ചയം കഴിഞ്ഞെന്നു നടി പറഞ്ഞു. അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത ചടങ്ങായിരുന്നുവെന്നും വിവാഹം നടക്കുമ്പോൾ എല്ലാവരെയും അറിയിക്കുമെന്നും നയൻതാര പറഞ്ഞു. താരം വിവാഹനിശ്ചയ മോതിരവും നടി കാണിച്ചു.
ഇപ്പോഴിതാ ജൂൺ 9ന് നയൻതാരയും സംവിധായകൻ വിഘ്നേശ് ശിവനും വിവാഹിതരാകാൻ പോകുന്നുവെന്ന വാർത്തയാണ് പുറത്ത് വരുന്നത്.മഹാബലിപുരത്ത് വച്ചാകും വിവാഹമെന്ന് ‘പിങ്ക് വില്ല’ പുറത്ത് വിട്ട ഡിജിറ്റൽ ക്ഷണക്കത്തിൽ പറയുന്നു. നയൻ, വിക്കി എന്നിങ്ങനെയാണ് ക്ഷണക്കത്തിൽ വധൂവരന്മാരുടെ പേര് രേഖപ്പെടുത്തിയിരിക്കുന്നത്. സിനിമകളുടെ ടൈറ്റിൽ പോലെ മോഷൻ പോസ്റ്ററായാണ് ക്ഷണക്കത്ത് പുറത്തുവന്നത്. നേരത്തെ തിരുപ്പതിയിൽ വെച്ച് വിവാഹം നടത്താനായിരുന്നു തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് വേദി മാറ്റുകയായിരുന്നു.വിജയ് സേതുപതി, സാമന്ത, സംവിധായകൻ നെൽസൺ ദിലീപ് കുമാർ തുടങ്ങിയവർ വിവാഹച്ചടങ്ങിനെത്തുമെന്നാണ് റിപ്പോർട്ട്.
You saw it here first! #FirstonPinkvilla: We got our hands on #Nayanthara and #VigneshShivan's wedding invite 😍😍 How pretty is this digital invite! 😍😍@pinkvilla @PinkvillaSouth #Nayanthara #wedding #Nayantharawedding pic.twitter.com/H8vSIsekkh
— Pinkvilla South (@PinkvillaSouth) May 27, 2022
‘കാതുവാക്കിലെ രണ്ടു കാതല്‍’ എന്ന ചിത്രമാണ് ഇരുവരുടേതുമായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. വിജയ് സേതുപതി, നയൻതാര, സാമന്ത എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് ‘കാതുവാക്കുള രണ്ടു കാതൽ’.ചിത്രത്തിന്റെ വിജയത്തിൽ നന്ദി പ്രകടിപ്പിച്ച് തിരുപ്പതി ദർശനം നടത്തി സംവിധായകൻ വിഘ്നേശ് ശിവനും നയൻതാരയും. ‘ഞങ്ങൾ പ്രാർഥിച്ചതും ചോദിച്ചതും ഒരു ബ്ലോക്ബസ്റ്ററിനു വേണ്ടിയാണ്, അത് അങ്ങ് തന്നു. അങ്ങയുടെ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി. അങ്ങയുടെ അനുഗ്രഹവും പിന്തുണയും മാത്രമേ ഞങ്ങൾക്കു വേണ്ടൂ’തിരുപ്പതി ക്ഷേത്രത്തിനു സമീപം നയൻതാരയുടെ കൈപിടിച്ചുള്ള ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച് വിഘ്നേശ് കുറിച്ചു .