സോഷ്യൽ മീഡിയയിലൂടെ നിരവധി ആരാധകരെ ഉണ്ടാക്കിയെടുത്ത ദമ്പതികൾ ഫിനിക്സ് കപ്പിൾ എന്നറിയപ്പെടുന്നവർ. ഇൻസ്റ്റാഗ്രാം റീൽസിലൂടെയാണ് ഇവർ എത്തിയത്.കണ്ണൂര്‍ സ്വദേശി ഗോകുല്‍ ദീപ്, ഭാര്യ ദേവു എന്നിവരാണ് ഫിനിക്സ് കപ്പിൾ എന്നറിയപ്പെടുന്നത്.ഇവർ കാണികളെ മയക്കും രീതിയിലാണ് വീഡിയോകൾ ഇടുന്നത്.പതിനായിരകണക്കിന് ഫോള്ളോവെർസ് ആണ് ഇവർക്കുള്ളത്.ഇവരാണ് സമ്പന്നനായ വ്യവസായിയെ കെണിയിലാക്കി പണം തട്ടിയെടുക്കാൻ ശ്രമിച്ചത്.ഹണിട്രാപ്പിലൂടെയാണ് ഇവർ ഇരിങ്ങാലക്കുടയിലെ വ്യവസായിയെ യാക്കരയിലെ വാടക വീട്ടിലെത്തിച്ച് ഭീ ഷണിപ്പെടുത്തിയത്.
ഇരിങ്ങാലക്കുടയിലെ വ്യവസായിയെ സംഘം ആറു മാസം നിരീക്ഷിച്ച് പിന്തുടർന്നു. ചൂണ്ടയിൽ കുരുങ്ങാൻ സാധ്യതയുള്ള ആളെന്ന് ഉറപ്പിച്ചതിനു പിന്നാലെ കെണിയൊരുക്കി. ഫോൺ വഴിയുള്ള സംസാരത്തിനും സന്ദേശത്തിനുമൊടുവില്‍ പരസ്പരം നേരിൽക്കണ്ടേ മതിയാകൂ എന്ന നിലയിലേക്ക് എത്തിച്ചു. അങ്ങനെയാണ് ദേവു വ്യവസായിയോട് പാലക്കാട് റെയിൽവേ സ്‌റ്റേഷനിൽ എത്താന്‍ ആവശ്യപ്പെട്ടത്.ഉച്ചയ്ക്ക് എത്തിയ വ്യവസായിയെ പല തടസ്സങ്ങള്‍ പറഞ്ഞ് രാത്രി വരെ നഗരത്തില്‍ നിര്‍ത്തി. പിന്നീട് ദേവു തന്ത്രപൂർവം വാഹനത്തിൽ യാക്കരയിലെ വീട്ടിലെത്തിച്ചു.
സംഘത്തിലെ മറ്റ് അഞ്ചു പേരും ചേർന്ന് വാടക വീട്ടിലെ മുറിയിലെത്തിച്ച് ഭീ ഷണിപ്പെടുത്തി ന ഗ്ന ചിത്രങ്ങൾ എടുത്തു. തുടർന്ന് ഇരിങ്ങാലക്കുടയിലെ വീട്ടിൽനിന്ന് പണവും സ്വർണവും കൈക്കലാക്കാനായി വ്യവസായിയുമായി സംഘം പുറപ്പെട്ടു. വഴിയിൽ പ്രാഥമികാവശ്യത്തിന് എന്ന മട്ടിൽ ഇറങ്ങിയ വ്യവസായി ഓടി രക്ഷപ്പെട്ട് അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു.കഴിഞ്ഞദിവസം അ റസ്റ്റിലായ ദമ്പതികൾ ഉൾപ്പെടെയുള്ള ആറു പേരെ സഹായിച്ചതിനാണ് ഇന്ദ്രജിത്തിനെയും റോഷിത്തിനെയയും പിടികൂടുക ആയിരുന്നു.