ഭാഗ്യം കെട്ടവന്റെ വിധിയാണ് ഗൾഫ് എന്ന് എന്റെ ഉപ്പാന്റെ ജീവിതം എന്നോട് പറഞ്ഞു ; വൈറൽ കുറിപ്പ്

പ്രവാസിയായ തന്റെ ഉപ്പയെ കുറിച്ച് വഹാബ് കൊടൂര്‍ പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പ്. ഭാഗ്യം കെട്ടവന്റെ വിധിയാണ് ഗള്‍ഫ് എന്ന് എന്റെ ഉപ്പാന്റെ ജീവിതം എന്നോട് പറഞ്ഞു എന്നും വഹാബ് ഫേസ്ബുക്ക് സൗഹൃദ കൂട്ടായ്മായായ വേള്‍ഡ് മലയാളി സര്‍ക്കിളില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കി. കുറിപ്പിന്റെ പൂർണരൂപം :

“ഉപ്പ ഗൾഫിൽ ആണ്” പഠിക്കുന്ന കാലത്ത് വളരെ അഭിമാനത്തോടെ ഒരുപാട് തവണ പറഞ്ഞതും, കേട്ടതും ഈ വാക്കാണ്. എന്തെങ്കിലും പിരിവിന്റെ സമയത്ത്. സ്കൂൾ, മദ്രസ പഠനകാലത്ത് , നാട്ടിലെ പള്ളി പുതുക്കി പണിയുന്ന സമയത്ത്. ചില കല്യാണ കാര്യത്തിൽ ഇങ്ങനെ പല സന്ദർഭങ്ങളിലും എന്റെ ഉപ്പാന്റെ ഗൾഫ് ജീവിതം എനിക്ക് വല്ലാത്ത അഭിമാനമായിരുന്നു. എന്നെങ്കിലും ഒരിക്കൽ വിരുന്ന് വരുന്ന ഉപ്പ ഉമ്മയോളം ഹൃദയത്തിൽ ചേർന്ന ഒരാളായിരുന്നില്ല.എന്നാൽ ഉപ്പ കൊണ്ട് വന്ന കളിപ്പാട്ടങ്ങൾ എല്ലാം നെഞ്ചോട് ചേർത്തിരുന്നു. ഉപ്പാന്റെ ഫോൺ വരുക അടുത്ത വീട്ടിലേക്കാണ് ഉമ്മ ഓടി പോകുമ്പോൾ കൂടെ ഞാനും പോകും എന്നാൽ ഉപ്പാനോട് സംസാരിക്കാൻ കൂട്ടാകില. ഉമ്മാന്റെ ഭീ ഷണിക് വഴങ്ങി ഫോൺ എടുത്താൽ എനിക്ക് വേണ്ട കളിപ്പാട്ടങ്ങളുടെ ലിസ്റ്റ് കൊടുക്കും ഫോൺ വെക്കും. രണ്ടു കൊ ല്ലത്തിൽ ഒരിക്കൽ നാട്ടിൽ വന്നാലോ ഒരു വിരുന്ന് കാരനെ പോലെ, നാട്ടിലെ വളർന്ന് വരുന്ന കുട്ടികളെ അറിയില്ല , എന്റെ കൂട്ടുകാരെ അറിയില്ല , അങ്ങാടിയിലേക്ക് ഇറങ്ങിയാൽ അവിടെയും ഒറ്റപ്പെടൽ, മക്കളായ ഞങ്ങളും ആവിശ്യങ്ങൾ പറയുന്നതും.

കളിയും,തമാശയും എല്ലാം ഉമ്മയോട് മാത്രം ….അടങ്ങാത്ത ഇഷ്ട്ടം കൊണ്ട് പിടിച്ച് നിർത്തി ഉപ്പാന്റെ കുട്ടി ഉപ്പാക് ഒരു ഉമ്മകൊണ്ട എന്ന് നിർബന്ധിച്ചാൽ താടി കുത്തും , പിന്നെ തരാം, എന്നൊക്കെ പറഞ്ഞു ഒഴിഞ്ഞു മാറും. കെ ട്ടിപിടിച്ചു ഉമ്മ വെച്ചാലോ ഒരു അഞ്ചാറ് തവണ മുഖം തുടക്കും. എന്നും ഒരു വിരുന്നു കാരനായി മാത്രമെ കണ്ടിട്ടൊള്ളൂ ..സ്കൂൾ വിട്ട് ഓടിവരുമ്പോൾ ഉപ്പാന്റെ കുട്ടിവാ എന്ന് പറഞ്ഞു കൈ നീട്ടുമ്പോൾ ഉപ്പാക് പിടി കൊടുക്കാതെ ഉമ്മാന്റെ അടുത്തേക് ഓടും. ലീവ് കഴിഞ്ഞു കൊണ്ടാകുമ്പോൾ ജീപ്പിന്റെ ഡോർ സൈഡിൽ സീറ്റ് കിട്ടുമോ എന്നതാകും എന്റെ ചിന്ത എയർപോർട്ടിൽ എത്തിയാൽ വിമാനം കാണാൻ ഉള്ള തിടുക്കവും ഇതിനിടയിൽ രണ്ട്‌ വർഷത്തിൽ കിട്ടിയ ഒരു മാസലീവ് കഴിഞ്ഞു പ്രവാസി എന്ന പരാജിതൻ പോകുന്നത് ആ കുഞ്ഞു ബാല്യം അറിഞ്ഞതേ ഇല്ല.

കാലം കഴിഞ്ഞു പ്രവാസത്തിന്റെ സ്വഭാവം മാറാൻ തുടങ്ങി നല്ല കാലം എല്ലാം പ്രവാസം പിഴിഞ്ഞു എടുത്തു അസുഖങ്ങളുടെ ഭാരം ചുമലിൽ ഏറ്റി ഉപ്പ നാട്ടിൽ എത്തി. പിന്നീട്‌ അങ്ങോട്ട് ഗൾഫ്കാരന്റെ ജീവിത പ്രയാസങ്ങൾ എല്ലാം ഉപ്പ ഏറ്റുവാങ്ങി.പ്രവാസം നിർത്തി വെറും 2 വർഷം തികയും മുമ്പ് ഉമ്മാന്റെ മ രണം. നിരന്തരം അ സുഖങ്ങൾപിന്നീട് കാൻസർ എന്ന മാറാരോഗം. അങ്ങനെ അങ്ങനെ ഉപ്പാന്റെ ജീവിതം എന്ന തോണി ജീവിത പരീക്ഷണങ്ങളിൽ അടിയുലഞ്ഞുകൊണ്ടേ ഇരുന്നു. ഒടുവിൽ എല്ലാവിധ പരാജയങ്ങളും ഏറ്റുവാങ്ങി എന്റെ പൊന്നുപ്പ യാത്രയായി. ബാല്യത്തിൽ പൊങ്ങച്ചത്തിന്റെ വാക്കായ ഗൾഫ്‌..ഭാഗ്യം കെട്ടവന്റെ വിധിയാണ് ഗൾഫ് എന്ന് എന്റെ ഉപ്പാന്റെ ജീവിതം എന്നോട് പറഞ്ഞു….

Scroll to Top