ഫോണില്ല, ഇന്റര്‍നെറ്റ് ഇല്ല, കൂട്ടിനുള്ളത് ഒട്ടകങ്ങളും ആടും മാത്രമാണ് ; ജോർദ്ദാനിൽ പൃഥ്വിക്കൊപ്പം റഹ്മാനും

ബ്ലെസിയുടെ സംവിധാനത്തില്‍ പൃഥ്വിരാജ് നായകനാവുന്ന ആടുജീവിതം സിനിമാ പ്രേമികള്‍ കാത്തിരിക്കുന്ന ചിത്രമാണ്.ആ സിനിമയ്ക്ക് വേണ്ടി പ്രിഥ്വി അത്രയ്ക്കും കഠിനധ്വാനം ചെയ്തിട്ടുണ്ട്.2020ൽ ആടുജീവിതത്തിന്റെ ചിത്രീകരണത്തിനായി ജോർദ്ദാനിലേക്ക് പോയ പൃഥ്വിരാജും സംഘവും കോവിഡിനെത്തുടർന്ന് അവിടെ കുടുങ്ങിയിരുന്നു.സിനിമയ്ക്ക് വേണ്ടി ശരീരം മെലിഞ്ഞിയിപ്പിച്ചതും ഉണ്ടായ മാറ്റങ്ങളും എല്ലാം തന്നെ പ്രേക്ഷകർ കയ്യടിയോടെയാണ് ഏറ്റെടുത്തത്.ഇപ്പോഴിതാ സിനിമയുടെ അടുത്ത ഘട്ടം ഷൂട്ടിംങ്ങനായി സംഘം ജോർദാനിലേക്ക് എത്തിയിരിക്കുകയാണ്.

ഈ വിവരം പ്രിഥ്വി തന്നെ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.അവിടെ നിന്നുള്ള ഒരു വിഡിയോയും താരം പങ്കുവെച്ചിട്ടുണ്ട്.അടുത്ത നാൽപത് ദിവസത്തോളം സഹാറ മരുഭൂമിയിൽ ആയിരിക്കുമെന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു. ആടുജീവിതത്തിന്റെ ഷൂട്ടിങ് പൂർത്തിയാക്കി ജൂണിലാകും പൃഥ്വി തിരിച്ചു നാട്ടിലെത്തുക. മാർച്ച് 31 നാണ് താരം അൾജീരിയയിലേക്ക് തിരിച്ചത്.ഇപ്പോഴിതാ ആടു ജീവിതത്തിന്റെ ജോർദാനിലെ സെറ്റിലേക്ക് എ.ആർ റഹ്മാൻ എത്തിയിരിക്കുകയാണ്.28 വർഷങ്ങൾക്ക് ശേഷം സംഗീത സംവിധായകന്‍ എ.ആർ റഹ്മാൻ മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്.

എ. ആര്‍.റഹ്മാന് ഒപ്പം നില്‍ക്കുന്ന ചിത്രം പങ്കുവെച്ച് പ്രിത്വി തന്നെയാണ് സന്തോഷം അറിയിച്ചത്.ജോർദാനിൽ ആട് ജീവിതം ടീമിനൊപ്പം എത്തിയതിന് നന്ദിയും പറഞ്ഞു. എ.ആര്‍.റഹ്മാനും സന്തോഷം പങ്കിട്ട് രംഗത്തെത്തി. ‘രണ്ട് ദിവസത്തേക്ക് ഫോണില്ല, ഇന്റര്‍നെറ്റ് ഇല്ല ആകെ കൂട്ടിനുള്ളത് ഒട്ടകങ്ങളും ആടും മാത്രമാണ്’ എന്ന കുറിപ്പോടെ ജോര്‍ദാനിലെ ചിത്രം എ. ആര്‍ റഹ്മാനും സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു.

Scroll to Top