മിഥുന്‍ പറഞ്ഞ കഥ റിനോഷിന്‍റെ ഐഡിയയെന്ന് അഖില്‍; പ്രതികരണവുമായി മിഥുന്‍

ബിഗ് ബോസ് മലയാളം സീസണ്‍ 5 ഗ്രാന്‍ഡ് ഫിനാലെയോടെ ഇന്ന് അവസാനിക്കുകയാണ്. പാര കമാന്‍റോയായ കാമുകി തനിക്ക് ഉണ്ടായിരുന്നുവെന്നും അവരുമായി കറങ്ങാൻ പോയിരുന്നുവെന്നും അവള്‍ വെ ടിയേറ്റ് കൊല്ലപ്പെട്ടെന്നും ദേശീയ പതാക പുതപ്പിച്ച അവരെ താൻ കെട്ടിപ്പിടിച്ച് കരഞ്ഞെന്നൊക്കെ മിഥുൻ പറഞ്ഞിരുന്നു. ഇത് ചോദ്യങ്ങൾക്കും വിമർശനങ്ങളും വഴിവച്ചു. ബിഗ് ബോസിൽ നിന്ന് പുറത്തായതിനു ശേഷം ഗ്രാൻഡ് ഫിനാലെയിൽ പങ്കെടുക്കാൻ മത്സരാർഥികൾ എല്ലാം വീണ്ടും ബിഗ് ബോസ് വീട്ടിൽ എത്തിയിരുന്നു. അവിടെവച്ചാണ് അഖിൽ മാരാരുടെ നിർബന്ധത്തിൽ അനിയൻ മിഥുൻ താൻ പറഞ്ഞത് നുണക്കഥയാണെന്ന് സമ്മതിച്ചത്.

ഒപ്പം എല്ലാവരോടും അയാള്‍ ക്ഷമ ചോദിക്കുകയും ചെയ്തിരുന്നു. ഹൗസില്‍ നിന്ന് പുറത്തെത്തിയതിനു ശേഷം ഒരു കാര്യത്തില്‍ വീണ്ടും പ്രതികരണവുമായി എത്തി മിഥുന്‍. സഹമത്സരാര്‍ഥി അഖില്‍ മാരാരുടെ ഒരു പ്രസ്താവനയെക്കുറിച്ചാണ് അത്.മിഥുന്‍ പറഞ്ഞ കഥ റിനോഷിന്‍റെ ഐഡിയ ആണെന്നാണ് അഖില്‍ മാരാര്‍ പറഞ്ഞത്. മിഥുന്‍ രണ്ടാമതും വന്ന് പോയതിനു ശേഷം കിച്ചണില്‍ വച്ചാണ് ഒപ്പമുള്ളവരോട് അഖില്‍ ഇത് പറഞ്ഞത്. എന്നാല്‍ ഈ പ്രസ്താവന ശ്രദ്ധയില്‍ പെട്ടതോടെ ഇന്‍സ്റ്റ​ഗ്രാം സ്റ്റോറിയിലൂടെ മിഥുന്‍ പ്രതികരണവുമായി എത്തുകയായിരുന്നു. അഖില്‍ പറഞ്ഞത് തെറ്റാണെന്നും റിനോഷ് ഇക്കാര്യത്തില്‍ പൂര്‍ണ്ണമായും നിരപരാധിയാണെന്നും മിഥുന്‍ പറഞ്ഞു.

മിഥുന്‍ പറയുന്നു- “ഒരു വീഡിയോ ഞാന്‍ കണ്ടു. റിനോഷ് ആണ് എനിക്കത് പറഞ്ഞുതന്നത് എന്നൊക്കെ പറഞ്ഞിട്ട് അഖിലേട്ടനും എല്ലാവരും കൂടി കിച്ചണില്‍ നിന്ന് പറയുന്നത് കണ്ടു. അഖിലേട്ടനൊക്കെ അത് മാറിപ്പോയതാണ്. പാവങ്ങള്‍.. അവര്‍ക്കും അറിയില്ലല്ലോ. വേറെ രീതിയില്‍ ഒന്നും പറഞ്ഞതല്ല അവര്‍. കിച്ചണ്‍ ടോക്കില്‍ അറിയാതെ പറഞ്ഞുപോയതാണ്. ഒരിക്കലും റിനോഷ് ഇതില്‍ ഭാ​ഗഭാക്കല്ല. ഇതിന്‍റെ എല്ലാ ഉത്തരവാദിത്തവും എനിക്ക് തന്നെയാണ്. ഞാന്‍ അതുകൊണ്ടാണ് എല്ലാവരോടും സോറി പറഞ്ഞത്.

എല്ലാ മത്സരാര്‍ഥികളുടെയും മുന്നില്‍ വച്ച് ബി​ഗ് ബോസിന്‍റെ ഉള്ളില്‍ത്തന്നെ ഇന്നലെ നമ്മള്‍ അത് തീര്‍ത്ത വിഷയമാണ് അത്. റിനോഷ് വളരെ നിരപരാധിയാണെന്ന് മാത്രമല്ല നല്ല ഒരു മനുഷ്യനാണ്. എന്‍റെ ആത്മസുഹൃത്താണ്. ആരും അവനെ ഒന്നും പറയരുത്. അവനല്ല ഈ കഥ പറഞ്ഞുതന്നത്. അത് എനിക്ക് പറ്റിയ ഒരു തെറ്റ്. ഞാന്‍ സോറി പറഞ്ഞു. ഞാന്‍ മാത്രം ഉള്‍പ്പെട്ട കേസ്. വേറെ ആരുമില്ല. ഓകെ താങ്ക് യൂ. ഈ വിഷയം ഇനി വലുതാക്കരുത്. പ്ലീസ്.”

Scroll to Top