കാൻസർ ബാധിതയായി ചികിത്സയിൽ കഴിഞ്ഞ നടി ശരണ്യ ശശി ഈ ലോകത്തോട് വിടവാങ്ങി.
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അ ന്ത്യം.ഒരാഴ്ചയോടെ ത് ഹോസ്പിറ്റലിൽ ചികിത്സയിൽ ആയിരുന്നു.നുമോണിയ ബാധിച്ചതിനെ തുടർന്നാണ് സ്ഥിതി മോശമായത്.12 40 ഓടെയാണ് അ ന്ത്യം.35 വയസായിരുന്നു ശരണ്യക്ക്. നടി സീമ ജീ നായരാണ് ശരണ്യയ്ക്ക് പൂർണ പിന്തുണയുമായി ഒപ്പമുള്ളത്. നടി സീമ ജീ നായരാണ് ശരണ്യയ്ക്ക് പൂർണ പിന്തുണയുമായി ഒപ്പമുണ്ടായിരുന്നത്. ശരണ്യ ഹോസ്പിറ്റലിൽ ആകുമ്പോൾ എല്ലാ വിവരങ്ങളും സീമയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുള്ളത് . ഇപ്പോൾ ശരണ്യയുടെ വിയോഗവും താരം ഫേസ്ബുക്കിൽ’പങ്കുവെച്ചു. പ്രാർത്ഥനകൾക്കും പരിശ്രമങ്ങൾക്കും വിരാമം.. അവൾ യാത്രയായി… – സീമ കുറിച്ചു.
ചികില്‍സയ്ക്കും ശരണ്യയ്ക്ക് സ്വന്തമായി ഒരു വീടൊരുക്കാനും അവസാന നിമിഷം വരെയും സ്‌നേഹത്തണലായി ഒപ്പം നിന്നത് നടി സീമ.ജി.നായരാണ്. സീമയുടെ യുട്യൂബ് ചാനലിലൂടെ ശരണ്യയുടെ വിശേഷങ്ങൾ എല്ലാം താരം പങ്കുവെച്ചിരുന്നു. ‘അമ്മ മകൾ ബന്ധമായിരുന്നു അതിൽ നിറഞ്ഞു നില്കുന്നത്.ലോകത്തെമ്പാടുമുള്ള, നന്‍മനിറഞ്ഞ ഒരുകൂട്ടം സുമനസ്സുകളുടെ സഹായത്താല്‍ തിരുവനന്തപുരത്ത് ചെമ്പഴന്തിയില്‍ തനിക്കു സ്വന്തമായി ഒരു വീടൊരുങ്ങിയപ്പോൾ, തന്റെ വീടിന് ശരണ്യ നല്‍കിയ പേര് ‘സ്‌നേഹസീമ’ എന്നാണ്. ശരണ്യയുടെ ചികില്‍സയ്‌ക്കെന്നപോലെ വീടൊരുക്കിക്കൊടുക്കുന്നതിനും മുന്‍കൈയെടുത്തത് സീമ തന്നെ.
തിരുവനന്തപുരം ചെമ്പഴന്തിയിലെ ഈ വീട്ടില്‍ രോഗം മാറി വന്ന് ശേഷം കാലം സമാധാനത്തോടെ ജീവിക്കണമെന്ന് ശരണ്യ കൊതിച്ചിരുന്നു. എന്നാൽ,സ്‌നേഹ സീമയിലേക്ക് ശരണ്യ ഇനി എത്തുക അവസാന യാത്രയ്ക്കൊരുങ്ങിയാകും.അമ്മയും അനിയനും അനുജത്തിയും ഉൾപ്പെടുന്ന കുടുംബത്തിന്‍റെ ഏക ആശ്രയും ശരണ്യയായിരുന്നു. ചലച്ചിത്ര മേഖലയില്‍ ശ്രദ്ധിക്കപ്പെട്ടു വരുന്നതിനിടയിലാണ് രോഗം പിടികൂടുന്നത്. 2012 ലാണ് ബ്രെയിൻ ട്യൂമർ സ്ഥിരീകരിക്കുന്നത്. ഷൂട്ടിങ് ലൊക്കേഷനിൽ കുഴഞ്ഞ് വീണ ശരണ്യയെ ആശുപത്രിയിൽ എത്തിച്ച് നടത്തിയ പരിശോധനയില്‍ രോഗം സ്ഥിരീകിക്കുകയായിരുന്നു.ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു.