ശ്രീറാം വെങ്കിട്ടരാമനും രേണു രാജും ചോറ്റാനിക്കരയിൽ വിവാഹിതരായി.

ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറിയും കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ എംഡിയുമായ ഡോ .ശ്രീറാം വെങ്കിട്ടരാമനും ആലപ്പുഴ ജില്ലാ കലക്ടർ ഡോ.രേണു രാജും വിവാഹിതരായി. അടുത്ത ഞായറാഴ്ച ചോറ്റാനിക്കര ദേവീ ക്ഷേത്രത്തില്‍ വെച്ച്‌ നടക്കുന്ന വിവാഹചടങ്ങില്‍ അടുത്തബന്ധുക്കള്‍ മാത്രമാണ് പങ്കെടുതത്. എം.ബി.ബി.എസ്. ബിരുദം പൂര്‍ത്തിയാക്കിയതിന് ശേഷമാണ് രേണുവും ശ്രീറാമും സിവില്‍ സര്‍വീസസിലേക്ക് തിരിയുന്നത്.

2012-ല്‍ രണ്ടാം റാങ്കോടെയാണ് ശ്രീറാം, സിവില്‍ സര്‍വീസ് പരീക്ഷയില്‍ വിജയിക്കുന്നത്. പിന്നീട് ദേവികുളം സബ് കളക്ടറായിരിക്കേ സ്വീകരിച്ച നടപടികള്‍ വലിയ ജനപ്രീതി നേടിക്കൊടുത്തു. എന്നാല്‍ 2019-ല്‍ ശ്രീറാം ഓടിച്ച വാഹനം ഇടിച്ച്‌ മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീര്‍ മ രിച്ചതോടെ ഇദ്ദേഹത്തിനെതിരെ വ്യാപക പ്ര തിഷേ ധവും ഉയര്‍ന്നിരുന്നു. 2014-ല്‍ ആദ്യശ്രമത്തില്‍ രണ്ടാം റാങ്കോടെയാണ് രേണു രാജ് സിവില്‍ സര്‍വീസസ് പരീക്ഷ പാസായത്. കോട്ടയം സ്വദേശിനിയാണ്. തൃശ്ശൂര്‍ സബ് കളക്ടറായാണ് ആദ്യനിയമനം.

പിന്നീട് ദേവികുളം സബ് കളക്ടറായിരിക്കേ അനധികൃത നിനിര്‍മാണങ്ങള്‍ക്കെതിരേ ക ര്‍ശന നടപടികള്‍ സ്വീകരിച്ചിരുന്നു.നിലവില്‍ ആലപ്പുഴ കളക്ടറാണ്.വിവാഹം കഴിക്കാനുള്ള തീരുമാനം ഐ എ എസ് സുഹൃത്തുക്കളുടെ വാട്സാപ്പിലൂടെയാണ് രണ്ടുപേരും അറിയിച്ചത്. സഹപാഠിയായ ഡോക്ടറുമായുള്ള വിവാഹബന്ധം രേണു രാജ് നേരത്തെ വേർപിരിഞ്ഞിരുന്നു. ശ്രീറാമിന്റെ ആദ്യ വിവാഹമാണിത്.

Scroll to Top