രാജാവിനെ പോലെ യാത്രയാക്കി,തണുപ്പത്ത് കാത്തുനിന്നത് കണ്ടപ്പോൾ ഞാനും പൊട്ടിക രഞ്ഞു പോയി : ഉമ.

പി ടി തോമസിന്റെ മൃ തദേ ഹം ഇന്നു പുലർച്ചെയോടെയാണ് ജന്മനാടായ ഇടുക്കി ഉപ്പുതോടിലെ വീട്ടിലെത്തിച്ചത്. അ ന്ത്യാഞ്ജലി അർപ്പിക്കാൻ നൂറുകണക്കിന് പേരാണ് കാത്തുനിന്നത്. അ ർബുദത്തിനു ചികിത്സയിലായിരുന്ന പി.ടി.തോമസ് ഇന്നലെ രാവിലെ 10.15നാണ് വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജിൽ അ ന്തരിച്ചത്. രണ്ടു മാസം മുൻപാണ് രോ ഗം കണ്ടെത്തിയത്.ഇദ്ദേഹത്തിന് നൽകിയ യാത്രയയപ്പ് വളരെ വലുത് ആയിരുന്നു. അത്രയേറെ ഇദ്ദേഹത്തെ ആളുകൾ സ്നേഹിച്ചിരുന്നു. ഈ അവസരത്തിൽ ഭാര്യ ഉമ ഇതെക്കുറിച്ച് സംസാരിക്കുകയാണ്.ഉമയുടെ വാക്കുകളിലേക്ക്,‘സാധാരണക്കാരന്റെ മനസിൽ പി.ടിക്ക് ഇത്രത്തോളം സ്ഥാനമുണ്ടെന്ന് അറിഞ്ഞിരുന്നില്ല. അവർ ഒരു രാജാവിനെ പോലെ അദ്ദേഹത്തെ യാത്രയാക്കി. ഞങ്ങൾ രണ്ട് മ ത വിശ്വാസികളായത് െകാണ്ട് പി.ടിയുടെ സംസ്കാരച്ചടങ്ങുകൾ എങ്ങനെ വേണമെന്ന് അറിയില്ലായിരുന്നു.

ഇടുക്കിയിലെ പള്ളിയിൽ വേണോ അതോ എറണാകുളത്തെ പള്ളിയിൽ വേണോ എന്നൊന്നും അറിയില്ലായിരുന്നു. അപ്പോഴാണ് അദ്ദേഹം തന്നെ സുഹൃത്തിനെ പറഞ്ഞേൽപ്പിച്ച കാര്യങ്ങൾ അറിയുന്നത്. ഉമയോട് പറയരുതെന്ന് പ്രത്യേകം പറഞ്ഞിരുന്നു ഡിജോ കാപ്പനോട്. അന്ന് ആശുപത്രിയിൽ വച്ച് ഇത് പറഞ്ഞുകാെടുക്കുമ്പോൾ മൂത്ത മകൻ ചോദിച്ചിരുന്നു. എന്താണ് പറഞ്ഞു െകാടുത്തതെന്ന്. അന്ന് അത് എന്തോ രാഷ്ട്രീയ കാര്യമാണെന്ന് പറഞ്ഞ് ചോദ്യം ഒഴിവാക്കി പി.ടി. ആഗ്രഹം അറിഞ്ഞപ്പോൾ പിന്നെ ഒന്നും ചിന്തിച്ചില്ല.പി.ടി ഒരു ദൈവവിശ്വാസിയല്ലെന്ന് ഞാൻ പറയില്ല. ഞങ്ങൾ ഒരുമിച്ച് പ്രാർഥിക്കാറുണ്ടായിരുന്നു. അങ്ങനെ പ്രാർഥിച്ചതൊക്കെ നടന്നിട്ടുണ്ട്.

ഈ മ ര ണം ഒഴിച്ച്. പി.ടിയെ തോൽപ്പിക്കാൻ അ സു ഖത്തിന് മാത്രമേ കഴിഞ്ഞിട്ടുള്ളൂ. ബോർഡർ കടന്ന് വെളുപ്പിന് മൂന്ന് മണിക്ക് ഇടുക്കിയിലെത്തിയപ്പോൾ ആ തണുപ്പത്ത് തലപ്പാവും കെട്ടി സാധാരണക്കാരൻ കാത്തിരിക്കുന്ന കാഴ്ച കണ്ടപ്പോൾ, ഇടുക്കിയുടെ സൂര്യനാണെന്ന് അവർ വിളിച്ചു പറഞ്ഞപ്പോൾ ‍ഞാനും പൊ ട്ടിക്ക രഞ്ഞുപോയി. ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, വി.ഡി സതീശൻ എന്നുവേണ്ട എല്ലാവരും ആശുപത്രി കിടക്കയിലായ സമയം മുതൽ ഒപ്പമുണ്ടായിരുന്നു. കെ.സി വേണുഗോപാലാണ് എല്ലാ സഹായങ്ങൾക്കും നേതൃത്വം നൽകിയത്. മ ര ണം അറിഞ്ഞ് എന്നെ ആദ്യം വിളിച്ചത് എ.കെ ആന്റണിയാണ്. ഫോണിലൂടെ അദ്ദേഹം പൊ ട്ടിക്ക രയുകയായിരുന്നു.

Scroll to Top