സ്നേഹിതരുടെ പ്രാർത്ഥനകൾക്ക് ഫലം കണ്ടു,വാവ സുരേഷ് സംസാരവും ഓർമശക്തിയും വീണ്ടെടുത്തു, ഐസിയുവിൽ നിന്നും മാറ്റി.

വാവ സുരേഷിന് ആരോഗ്യ നിലയിൽ തൃപ്തികരമായ പുരോഗതി ഉണ്ടെന്ന വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വാർത്തയാകുന്നത്.ഇന്നലെ ഇദ്ദേഹത്തിന് സ്വന്തമായി ശ്വാസമെടുക്കുവാന്‍ കഴിയുന്നുണ്ട് എന്നാണ് പറഞ്ഞിരുന്നു. ഇപ്പോഴിതാ ഇദ്ദേഹത്തെ ഐ സി യു വിൽ നിന്ന് മാറ്റിയ വിവരമാണ് അറിയിക്കുന്നത്.സംസാരവും ഓർമ ശക്തിയും വീണ്ടെടെത്തു. ഡോകട്ർമാർ ഇദ്ദേഹവുമായി സംസാരിക്കുക ഉണ്ടായി.ആഹാരം കൊടുത്തു തുടങ്ങി. ആന്റിബയോട്ടിക് കൊടുക്കുന്നുണ്ട്. ഗുരുതര നില മാറിയെന്ന വാർത്തയാണ് ആശ്വാസകരമാകുന്നത്.

കോട്ടയം കുറിച്ചിയിൽ മൂ ർഖനെ പി ടികൂടുന്നതിനിടെ വാവ സുരേഷിന് പാമ്പു ക ടിയേറ്റത് . ഗുരുതരാവസ്ഥയിൽ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച സുരേഷിനെ പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. കരിങ്കൽ കെട്ടിനിടയിൽ മൂ ർഖൻ പാമ്പിനെ രാവിലെ മുതൽ കണ്ടുവെങ്കിലും നാട്ടുകാർക്ക് പിടികൂടാൻ സാധിച്ചിരുന്നില്ല. തുടർന്നാണ് വാവ സുരേഷിനെ വിവരമറിയിച്ചത്.വാവ സുരേഷെത്തി പാമ്പിനെ പിടികൂടി ചാക്കിലാക്കുന്നതിനിടെയാണ് പാമ്പിന്റെ കടിയേൽക്കുന്നത്. തുടർന്ന് വാവ സുരേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.വാവ സുരേഷിന്റെ നില ഗുരുതരമായി തുടരുകയാണ്. ആശുപത്രിയിൽ എത്തുന്നതിന് 10 മിനിറ്റ് മുൻപ് ബോധം നഷ്ടപ്പെട്ടു. നാഡിമിടിപ്പ് 20ലേക്കു താഴ്ന്നു. വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആന്റിവെനം നൽകി. കടിച്ച പാമ്പുമായാണ് ആശുപത്രിയിൽ എത്തിച്ചത്.

Scroll to Top