ദളപതി വിജയ് എന്ന് കേട്ടാൽ തന്നെ ആരവത്തോടടെയാണ് ജനങ്ങൾ വരവേൽക്കുന്നത്. ഇന്ന് താരത്തിന്റെ പിറന്നാൾ ആണ്.സോഷ്യൽ മീഡിയയിൽ ഇങ്ങും ഇതിന്റെ ആഘോഷങ്ങൾ ആണ്.വിജയ് അഭിനയജീവിതം തുടങ്ങിയത് ബാലതാരത്തിന്റെ വേഷങ്ങൾ ചെയ്തിട്ടാണ്. പിതാവായ എസ്.എ. ചന്ദ്രശേഖർ നിർമ്മിച്ച നാളൈയ തീർപ്പു എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. ഈ പിറന്നാൾ ദിനത്തിൽ വൈറൽ ആകുന്നത് വിജയുടെ സുഹൃത്ത് സഞ്ജീവിന്റെ വാക്കുകൾ ആണ്. വിജയേ കുറിച്ചുള്ള കാര്യങ്ങൾ ആണ് തുറന്ന് പറയുന്നത്.
സഞ്ജീവിന്റെ വാക്കുകളിലേക്ക്,വിജയ്ക്ക് 20 വയസു മാത്രം പ്രായമുള്ളപ്പോള്‍ ഒരു മാസിക അദ്ദേഹത്തിന്റെ സൗന്ദര്യത്തെയും അഭിനയത്തെയും വിമര്‍ശിച്ച് എഴുതി. അത് വായിച്ച രാത്രി വിജയ് വളരെ അധികം സമയം കരഞ്ഞു. ഏത് 20 വയസുകാരനും തളര്‍ന്നുപോകുമല്ലോ. എന്നാല്‍ പിന്നീട് അതേ മാസിക തന്നെ വിജയ്‍യെ പ്രശംസിച്ചും എഴുതി. അന്നത്തെ സംഭവം ഇന്നായിരുന്നെങ്കില്‍ വിജയ് ഇങ്ങനെയായിരിക്കില്ല പെരുമാറുക.വിജയ്‍യുടെ പടിപടിയായി താരമായ വളര്‍ച്ച ഏതൊരാള്‍ക്കും മാതൃകയാണ്.
ലാളിത്യം കൈവിടാത്ത താരവുമാണ് വിജയ്.സിനിമയിലെ ബഹളം വ്യക്തിജീവിതത്തില്‍ കാണിക്കാത്ത താരം കൂടിയാണ് വിജയ്. എന്നാല്‍ ഒരിക്കല്‍ വിജയ് ദേഷ്യപ്പെട്ടിട്ടുണ്ട്.സുഹൃത്തുക്കള്‍ക്കൊപ്പം ഭക്ഷണം കഴിക്കാൻ ഒത്തുകൂടിയതായിരുന്നു ഞങ്ങൾ.സംസാരത്തിനിടെ അഭിപ്രായവ്യത്യാസമുണ്ടായപ്പോള്‍ അത് ഒരു വഴക്കിന് കാരണമായി. വിജയ്‍യെ മനസ്സിലാക്കാതെ ചില കാര്യങ്ങള്‍ പറഞ്ഞത് പ്രകോപനത്തിന് കാരണമായി.
അന്ന് ദേഷ്യപ്പെട്ട് ഇറങ്ങിപ്പോയ വിജയ് പിന്നീട് കുറേക്കാലം എന്നോട് മിണ്ടിയില്ല. ദേഷ്യപ്പെട്ടാല്‍ ബഹളം ഉണ്ടാക്കുന്ന ആളുമല്ല വിജയ്, പക്ഷേ ആ മൗനം എന്നെ കൊ ല്ലുന്നതിനു തുല്യമായിരുന്നു.ഞാനാണ് തെറ്റ് ചെയ്‍തത് എന്ന് എനിക്ക് പിന്നീട് മനസ്സിലായി. അത് ഒരു പൊതുവേദിയില്‍ ഞാൻ പറയുകയും ചെയ്‍തു. വിജയ്‍യോട് മാപ്പ് പറയുകയും ചെയ്‍തു. എന്നാല്‍ എന്തിനാണ് പരസ്യമായി മാപ്പ് പറഞ്ഞതെന്ന് അന്വേഷിച്ച് വിജയ് എന്നെ വിളിച്ചു, വിജയ്‍യ്ക്ക് അധികകാലം ദേഷ്യം വച്ചുപുലര്‍ത്താനാകില്ല.