ഹൗസ്‍ഫുള്‍ ഷോകളുമായി വോയ്‌സ് ഓഫ് സത്യനാഥൻ ; ആദ്യ ദിനങ്ങളില്‍ ബോക്സ് ഓഫിസിൽ നേടിയത്

ദിലീപ് നായകനായ വോയിസ്‌ ഓഫ് സത്യനാഥൻ എന്ന സിനിമ പ്രേക്ഷകരുടെ നല്ല പ്രതികരണം നേടി തീയേറ്ററുകളിൽ മുന്നേറുകയാണ്. ദിലീപിന്റെ ശക്തമായ തിരിച്ചുവരവ് എന്ന് വേണമെങ്കിൽ പറയാം.ഈ ചിത്രത്തിനായുള്ള കാത്തിരിപ്പിൽ ആയിരുന്നു പ്രേക്ഷകർ. തിയറ്ററുകളിലെത്തിയ ചിത്രത്തിന് ആദ്യ ദിനം പോസിറ്റീവ് അഭിപ്രായങ്ങളാണ് ഏറിയപങ്കും ലഭിച്ചത്. ആദ്യ ദിനം മുതൽ തന്നെ പ്രേക്ഷകരുടെ കയ്യടി നേടിയ ഈ ചിത്രം ആദ്യ വീക്കെൻഡ് കഴിയുമ്പോൾ തന്നെ ബോക്സ് ഓഫീസിൽ കോടികൾ നേടി മുന്നേറുകയാണ്. മൂന്നര വർഷത്തിന് ശേഷം തീയേറ്ററുകളിലെത്തിയ ദിലീപ് ചിത്രത്തിന് വമ്പൻ വരവേൽപ്പാണ് ആരാധകരും കുടുംബ പ്രേക്ഷകരും നൽകുന്നത്.

വെള്ളിയാഴ്ച 1.8 കോടി ആയിരുന്നു കളക്ഷനെങ്കില്‍ ശനിയാഴ്ച 2.05 കോടിയും ഞായറാഴ്ച 2.55 കോടിയും നേടി. ആകെ 6.40 കോടി. ഇത് കേരളത്തിലെ മാത്രം കണക്കാണ്. കേരളമൊഴികെ രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലെ റിലീസ് കേന്ദ്രങ്ങളില്‍ നിന്ന് 40 ലക്ഷവും ചിത്രം നേടിയതായി ബോക്സ് ഓഫീസ് ട്രാക്കര്‍മാര്‍ അറിയിക്കുന്നു. അങ്ങനെ ഇന്ത്യയില്‍ നിന്ന് ചിത്രം ആദ്യ വാരാന്ത്യം നേടിയിരിക്കുന്നത് 6.80 കോടിയാണ്. മലയാളത്തില്‍ നിന്ന് അധികം എതിരാളികള്‍ ഇല്ലാത്തതിനാല്‍ തന്നെ ചിത്രം മുന്നോട്ടുള്ള ദിനങ്ങളിലും ബോക്സ് ഓഫീസില്‍ നേട്ടമുണ്ടാക്കുമെന്നാണ് സിനിമാലോകത്തിന്‍ങറെ വിലയിരുത്തല്‍.

ദിലീപിന് വൻ വരവേൽപ്പാണ് പ്രൊമോഷൻ പരിപാടികളിൽ ലഭിച്ചത്.ഈ ചിത്രത്തിന്റെ നിർമ്മാണ പങ്കാളി കൂടിയാണ് ദിലീപ്. ഗ്രാൻഡ് പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ദിലീപ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.ജോജു ജോർജ്, അനുപം ഖേർ, മകരന്ദ് ദേശ്പാണ്ഡെ, അലൻസിയർ ലോപ്പസ്, ജഗപതി ബാബു, ജാഫർ സാദ്ദിഖ് (വിക്രം ഫൈയിം), സിദ്ദിഖ്, ജോണി ആന്റണി, രമേശ് പിഷാരടി, ജനാർദ്ദനൻ, ബോബൻ സാമുവൽ,

ബെന്നി പി നായരമ്പലം, ഫൈസൽ, ഉണ്ണിരാജ, വീണ നന്ദകുമാർ, സ്മിനു സിജോ, അംബിക മോഹൻ, അതിഥി താരമായി അനുശ്രീ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ബാദുഷ സിനിമാസിന്റെയും ഗ്രാന്റ് പ്രൊഡക്ഷൻസിന്‍റെയും ബാനറിൽ എൻ എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, രാജൻ ചിറയിൽ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

Scroll to Top